വായനക്കാരായ മലയാളികളുടെ മനസ്സിൽ നീർമാതള പൂക്കൾ വിരിയിച്ച് കടന്നുപോയ എഴുത്തുകാരി മാധവിക്കുട്ടിയെ, അവരുടെ ഓർമ്മകളെ കുറേപ്പേർ ചേർന്ന് വെട്ടിമുറിക്കുന്നു. വീണ്ടും വീണ്ടും വെട്ടി മുറിവുകൾ എണ്ണിനോക്കി പരസ്പ്പരം പുലമ്പുന്നു. ചില മുറിവുകൾ ഹിന്ദു മുറിവുകളാണ് ചിലത് ഇസ്ലാം മുറിവുകളാണ് എന്നൊക്കെ. ആദ്യത്തെ വെട്ട്, ജന്മഭൂമി പത്രത്തിൻറെ പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്ത് ആയിരുന്നു എന്ന് അവകാശപ്പെടുന്ന ശ്രീമതി ലീല മേനോനാണ് വെട്ടിയിരിക്കുന്നത്. അതേറ്റുപിടിച്ച് ബ്ലോഗ്ഗിലൂടെയും , ടിട്ടരിലൂടെയം ഫേസ് ബുക്കിലുടെയുമൊക്കെ ജനങ്ങൾ വെട്ടികൊണ്ടെയിരിക്കുന്നു. നാലു വർഷമായി ഒരു വലിയ ഭാരം മനസ്സില് കൊണ്ടുനടക്കുകയയിരുന്നോ ശ്രീമതി ലീല മേനോൻ.
സമദാനിയെപ്പോലെയുള്ളവരെ ഓർത്താണോ അതോ മരണത്തില്‍ പോലും അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത് കൊണ്ടുള്ള രോഷം കൊണ്ടാണോ ഹാ കഷ്ടം! എന്നു പറയാൻ തോന്നിയത്.
എന്തും തുറന്നെഴുതുവാൻ കഴിവുള്ള ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. അതുകൊണ്ടുതന്നെയാണ് എല്ലാംതന്നെ ഒരു സുഹൃത്തിനോട് അവർ തുറന്നു പറഞ്ഞത്. അയാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നതു മാത്രം അവർക്ക് മറച്ചു വെക്കാമായിരുന്നു പക്ഷെ അവരതു ചെയ്തില്ല അതാണ് മാധവിക്കുട്ടി. പിന്നെ ശ്രീമതി ലീല മേനോനോടുള്ള അവരുടെ സ്നേഹം വിശ്വാസം, അത് നാല് വയസ്സിൽ മരിച്ചു.
എന്തായാലും ശ്രീമതി ലീല മേനോന് മാധവിക്കുട്ടിയെ മറക്കാൻ സാദ്ധ്യമല്ല കാരണം വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ളതു കൊണ്ടൊന്നുമല്ല പിന്നെ :
"എനിക്ക് കമലാദാസ് എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന് കാരണം കമല എനിക്ക് തന്ന ഒരു മോതിരമാണ്".
ലീല മേനോന്റെ ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ