ആഗോളതലത്തിൽ മതവിശ്വാസികൾ കുറയുന്നതായി വിൻ/ ഗാലപ്പ് ഇന്റർനാഷണൽ നടത്തിയ ഒരു സർവേയിൽ പറയുന്നു.
ഈ ചൈനാക്കാരുടെ ഒരു കാര്യം നോക്കണേ ഇതിലും അവർക്കാണ് റിക്കാർഡ് വെറും 14 ശതമാനം മാത്രം ജനങ്ങളാണ് അവിടെ മതത്തിൽ വിശ്വസിക്കുന്നത്. ഈ ജപ്പാൻകാരും മോശമല്ല കേട്ടോ വെറും 16 ശതമാനം ജനങ്ങളാണ് അവിടെ മതത്തിൽ വിശ്വസിക്കുന്നത്. ലോകരാജ്യങ്ങളിൽ കഴിഞ്ഞ കാലങ്ങളുടെ കണക്കെടുത്താൽ മതവിശ്വാസികളുടെ എണ്ണം കുറയാതെ സൂക്ഷിക്കുന്നത് പാക്കിസ്ഥാൻ മാത്രമാണ് എന്ന് കാണാം. മറ്റുള്ള രാജ്യങ്ങളിലോക്കെതന്നെയും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇന്ത്യയിൽ 2005 ൽ 87 ശതമാനമായിരുന്നതു 2012 ൽ 81 ശതമാനമായി കുറഞ്ഞിരിക്കുന്നു.
ഗുരുതരമായ മലിനീകരണ കേസുകളിൽ വധശിക്ഷ നൽകാൻ ചൈനീസ് അധികൃതർ കോടതികൾക്ക് ആധികാരം നല്കിയിരിക്കുന്നു. അഴിമതി, സാമ്പത്തിക കുറ്റങ്ങൾ എന്നിവയ്ക്ക് നൂറുകണക്കിന് ആളുകൾക്ക് ചൈന വധശിക്ഷ നല്കുന്നുണ്ട്. ഇവിടെ വധശിക്ഷ പോയിട്ട് ചെറിയൊരു ജയിൽശിക്ഷ കൊടുക്കണമെങ്കിൽ പോലും ജാതിയും മതവും സാമ്പത്തികവും വോട്ടും അങ്ങിനെ അങ്ങിനെ എന്തൊക്കെ നോക്കണം അഥവാ ജയിലിൽ അടച്ചാലോ വി ഐ പി പരിചരണം അല്ലങ്കിൽ ഒരു നെഞ്ചുവേദന പിന്നെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ സുഖചികിൽസ. മതാചാര്യന്മാരും ആൾദൈവങ്ങളും അവർക്കുവേണ്ടി പ്രതേക പൂജ നടത്തി പ്രസാദം ആസ്പത്രിയിൽ കൊണ്ട് കൊടുക്കും.
മതാചാരങ്ങളും അനുഷ്ടാനങ്ങളും അന്ധവിശ്വാസങ്ങളും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ ജീവിതിത്തിന്റെ ഭാഗമാക്കി ഒരു മത വ്യവസ്ഥ ഉണ്ടാക്കുകയും അതിന്റെ ഉള്ളിൽത്തന്നെ ഒരു ജാതി സമ്പ്രദായം കെട്ടിപ്പടുക്കുകയും, മനുഷ്യ മനസ്സുകളിലേക്ക് ജാതിയുടെയും മതത്തിൻറെയും വിഷം കുത്തിവെച്ച് അതിലുടെ പുരോഹിതരും മതാധ്യക്ഷന്മാരും അവരുടെ അധികാരം നിലനിർത്തുകയും ചെയ്തിരുന്നു ചെയ്തുപോരുന്നു. അതിന്റെ ഭാഗമായി വൻകോര്പ്പരെറ്റ് കമ്പനികളെപ്പോലെ ഒരു ഹെഡ് ഓഫീസും ലോകമെമ്പാടും ബ്രാഞ്ചുകളുമായി മഠങ്ങളും മതസ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നു . ഒരു വ്യവസായത്തിന്റെ കണ്ണികൾ പോലെ അമ്പലങ്ങളും പള്ളികളും പെരുകി പെരുകി വരുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇതിനൊക്കെയുള്ള സാമ്പത്തികം വിസ്വാസമെന്ന ഒരു പട്ടചരടിലുടെ ഉണ്ടാക്കുകയും ചെയ്യുന്നു. മത വ്യവസായവൽക്കരണം പൊതുവെ എല്ലാ മതവിഭാഗങ്ങളിലും കാണുന്നുണ്ട്. ആള്ദൈവങ്ങളാണ് അതിൽ ഏറിയ പങ്കും. അത്മീയസ്ഥാപനങ്ങൾ എന്ന പേരിൽ ധ്യാനകേന്ദ്രങ്ങളും, ഇന്നത്തെ സാഹചര്യത്തിൽ എറ്റവും കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്നതും അതിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ചാനലുകളും ഏറെയാണ്.
ഇന്ത്യയിലെ കോടീശ്വരൻ ദൈവങ്ങൾ ഇരിക്കുന്ന അമ്പലങ്ങളിൽ ചിലതെടുക്കാം. ഒന്നാമത്തെ കോടീശ്വര ദൈവം നമ്മുടെ കൊച്ചു കേരളം അടിച്ചെടുത്തിരിക്കുന്നു തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം. ഒരു ലക്ഷം കോടി രൂപയിൽ അധികമാണ് ആസ്തി. രണ്ടാമത് ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രമാണ് ഏകദേശം 650 കോടി രൂപ സംഭാവനയായി മാത്രം ഒരു വര്ഷം വരുമാനം കുടാതെ പ്രസാദമായ ലഡ്ഡു വിറ്റും മനുഷ്യരുടെ മുടി വിറ്റും കോടികൾ വേറെയും . മൂന്നാം സ്ഥാനത്ത് മുംബൈക്കടുത്തുള്ള ഷിർദി സായ് അമ്പലമാണ്. പുതിയ കണക്ക് അനുസരിച്ച് 1441 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാനം. ഇത് വെളിപ്പെടുത്തിയ കണക്കാണ് എന്നോർക്കണം . നാലാമതായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രമാണ് വാർഷിക വരുമാനം ഏകദേശം 320 കോടി രൂപയാണ്.
കേരളത്തിലെ മറ്റു ചില അമ്പലങ്ങളും മോശം അല്ല കേട്ടോ. ഗുരുവായൂർ ദേവസത്തിന് അനൗധ്യോഗിക കണക്കനുസരിച്ച് 2500 കോടിയുടെ ആസ്ഥിയും ഒരു വർഷത്തിൽ ഏകദേശം 400 കോടി രൂപയുടെ വരുമാനം സ്വർണമായും പണമായും കിട്ടുന്നുണ്ട്. തിരുവിതാംകൂർ ദേവസത്തിന് കീഴിൽ 1240 ക്ഷേത്രങ്ങളാണ് ഉള്ളത് ആസ്ഥി ഏതാണ്ട് 700 കോടി കണക്കാക്കപ്പെടുന്നു.
മലബാർ ദേവസമാകട്ടെ 1337 ക്ഷേത്രങ്ങളുമായി ഏകദേശം 80 കോടി വാർഷിക വരുമാനവുമായി തൊട്ടു പിന്നിലുണ്ട്. കൊച്ചി ദേവസത്തിനു കീഴിലുള്ള ചോറ്റാനിക്കര അമ്പലത്തിൻറെ വാർഷിക വരുമാനം ഏകദേശം 6 കോടി രൂപയാണ്. ഇതുപോലെ ക്രിസ്തീയ സഭകളുടെ വരുമാനം കോടികളാണ്. പാവപ്പെട്ടവെന്റെ വിയർപ്പിൻറെ വിലയുടെ പങ്കും , ഭിക്ഷക്കാരുടെവരെ ചില്ലി പൈസകളും വരെ ഈ വരുമാനത്തിലുണ്ട്. മതങ്ങൾ വളരട്ടെ മനുഷ്യർ സ്വപ്നങ്ങൾ കണ്ടു കണ്ട് ആ സ്വപ്നങ്ങൾ പുതിയ തലമുറകൾക്ക് കൈമാറി ജീവിതാവസാനം വരെ അടിമകളെപ്പോലെ പ്രതീക്ഷകളുമായി കഴിയട്ടെ..
ഒരിക്കൽ ഒരു ക്ഷേത്രത്തിൽ വരുമാനം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ ഉടുത്തിരുന്ന മുണ്ടിനിടയിലേക്ക് നോട്ടുകെട്ട് തിരുകി കയറ്റുന്നതിന്റെ വീഡിയോ ദൃശ്യം കാണിക്കുകയുണ്ടായി. ഇത് വേണമെങ്കിൽ ഒരു പാവപ്പെട്ട ഭക്തി തൊഴിലാളിയുടെ കൈ അബദ്ധമായി കണക്കാക്കാം. ലക്ഷങ്ങളും കൊടികളും തിരുകുന്നിടത്തെക്ക് ഒരു ചാനലുകാര്ക്കും എത്തിപ്പെടാനോ എത്തിനോക്കാനോ സാധിക്കില്ല അതിനു ശ്രമിച്ചാൽ പൊള്ളും പൊള്ളുക മാത്രമല്ല ഉരുകും അല്ലങ്കിൽ ഉരുക്കും.
ഡൽഹിയിൽ മലയാളികൾ താമസിക്കുന്ന മുക്കിലും മൂലയിലും വരെ ജാതി കൂട്ടായ്മകൾ ഉണ്ട്. പണ്ട് ദൽഹി മലയാളികൾ മാത്രമായിരുന്നു ഇപ്പോൾ എസ് എൻ ഡി പി യും എൻ എസ് എസ്സും വിശ്വകർമ്മയും അങ്ങിനെ മറ്റു പലതുമാണ് ദൽഹിയിലുള്ളത്. മലയാളികളുടെ മനസ്സിൽ മനുഷത്വം ഇല്ലാതായിരിക്കുന്നു മാത്രമല്ല വരും തലമുറയുടെ മനസ്സുകളിലും ജാതി മത ചിന്തകൾ കുത്തിവെക്കുന്നു.
2018 ൽ ചൈന സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടർ അവർ കണ്ടു പിടിച്ചിരിക്കുന്നു. മാത്രമല്ല പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളെ നേർവഴിക്കു കൊണ്ടുവരുവാനായി ഒരു പുതിയ നിയമവും പുറത്തിറക്കിയിട്ടുണ്ട് . മാതാപിതാക്കളുമായി നിരന്തരം ബന്ധം പുലര്തിയില്ലങ്കിൽ പിഴയടക്കാനും അവരെ നോക്കാതിരുന്നാൽ പിഴക്കു പുറമേ തടവുശിക്ഷയും ലഭിക്കും.
അടുത്ത 50 വർഷം കഴിയുമ്പോൾ ഇന്ത്യയിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങൾ പണിതുയർത്തും മതനേതാക്കൾ ഇന്ത്യ ഭരിക്കും ഓരോ ഇന്ത്യക്കാരന്റെയും പ്രതേകിച്ചു കേരളീയരുടെ പേരുകൾ നഷ്ടമാകും എല്ലാവരും ജാതിപ്പേരിൽ അറിയപ്പെടും.
ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തീർച്ചയായും ഒരു പാസ്സ്പോർട്ടും വിസയും എടുത്ത് ചൈനയിൽ സ്ഥിരതാമസ്സത്തിനു പോകുമായിരുന്നു ....
ഡൽഹിയിൽ മലയാളികൾ താമസിക്കുന്ന മുക്കിലും മൂലയിലും വരെ ജാതി കൂട്ടായ്മകൾ ഉണ്ട്. പണ്ട് ദൽഹി മലയാളികൾ മാത്രമായിരുന്നു ഇപ്പോൾ എസ് എൻ ഡി പി യും എൻ എസ് എസ്സും വിശ്വകർമ്മയും അങ്ങിനെ മറ്റു പലതുമാണ് ദൽഹിയിലുള്ളത്. മലയാളികളുടെ മനസ്സിൽ മനുഷത്വം ഇല്ലാതായിരിക്കുന്നു മാത്രമല്ല വരും തലമുറയുടെ മനസ്സുകളിലും ജാതി മത ചിന്തകൾ കുത്തിവെക്കുന്നു.
2018 ൽ ചൈന സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടർ അവർ കണ്ടു പിടിച്ചിരിക്കുന്നു. മാത്രമല്ല പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളെ നേർവഴിക്കു കൊണ്ടുവരുവാനായി ഒരു പുതിയ നിയമവും പുറത്തിറക്കിയിട്ടുണ്ട് . മാതാപിതാക്കളുമായി നിരന്തരം ബന്ധം പുലര്തിയില്ലങ്കിൽ പിഴയടക്കാനും അവരെ നോക്കാതിരുന്നാൽ പിഴക്കു പുറമേ തടവുശിക്ഷയും ലഭിക്കും.
അടുത്ത 50 വർഷം കഴിയുമ്പോൾ ഇന്ത്യയിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങൾ പണിതുയർത്തും മതനേതാക്കൾ ഇന്ത്യ ഭരിക്കും ഓരോ ഇന്ത്യക്കാരന്റെയും പ്രതേകിച്ചു കേരളീയരുടെ പേരുകൾ നഷ്ടമാകും എല്ലാവരും ജാതിപ്പേരിൽ അറിയപ്പെടും.
ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തീർച്ചയായും ഒരു പാസ്സ്പോർട്ടും വിസയും എടുത്ത് ചൈനയിൽ സ്ഥിരതാമസ്സത്തിനു പോകുമായിരുന്നു ....