പേജുകള്‍‌

2012, ഡിസംബർ 31, തിങ്കളാഴ്‌ച

വിശ്വാസം അതല്ലേ(ല്ല) എല്ലാം

വളരെ കാലമായി പലരും എന്നോട് പറഞ്ഞതും എന്റെ മനസ്സില്‍ ഉയര്ന്നുവന്നതുമായ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഉണ്ട്.  അവയെല്ലാം പെറുക്കിക്കൂട്ടി  നോക്കിയപ്പോള്‍ ഇമ്മിണി ബല്യ  ഒരു ചോദ്യമായി അതെന്നെ കണ്ണുരുട്ടിക്കാണിക്കുന്നത്‌പോലെ തോന്നി.  ഞാനതിനെ വീണ്ടും ഇടിച്ചു നിരത്തി ജോത്സ്യന്‍ കവടി നിരത്തുന്നതുപോലെ കുറച്ചു കുറച്ചായി മാറ്റിവെച്ച് നോക്കി.  ഒന്നും തെളിയുന്നില്ല ഒന്നും തെളിയിക്കാനും പറ്റുന്നില്ല.  ചിലര്‍ പറഞ്ഞു തെളിയിക്കു തെളിയിക്കു എന്ന്. മറ്റുചിലര്‍ പറഞ്ഞു ഇല്ലാത്ത കാര്യം എങ്ങിനെ തെളിയിക്കാനാണ് എന്ന്. അവസാനം അതിനെ വിശ്വാസം എന്നു  പേരിട്ടു വിളിക്കാന്‍ നോക്കി എന്തോ ദഹിക്കുന്നില്ല. 
ആരുടേയും വിശ്വാസത്തെ തൊട്ടു കളിക്കുകയോ ചോദ്യം ചെയ്യുകയോ അല്ല ഞാനിവിടെ അതിനുള്ള ആമ്പിയര്‍ ഇല്ലപ്പോ......  വെറുതെ ഒരു "കാര്യം" എഴുതിയതിനു മുംബയില്‍ രണ്ടു പെണ്‍ക്കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്നത് നമ്മള്‍ കണ്ടതല്ലേ...

"തനിക്കു സീതയെപ്പറ്റി അന്നോ ഇന്നോ യാതൊരു സംശയവും ഇല്ല .  ഒരു കാലത്തും ഉണ്ടാവുകയില്ല.  പക്ഷെ ആദ്യത്തെ അഗ്നിപരീക്ഷ ലങ്കയില്‍വെച്ചയിരുന്നതുകൊണ്ടാണ് അയോദ്ധ്യയില്‍  അപവാദം പറയാനിടയായത്.  ഇപ്പോള്‍  ജനസമക്ഷം ഒരിക്കല്‍കുടി പരിശുദ്ധി തെളിയിക്കട്ടെ, തന്റെ പട്ടമഹര്‌ഷിയായി വീണ്ടും വാഴിക്കാം, പ്രജകള്‍ക്കു എതിര്‍പ്പുണ്ടാവുകയുമില്ല ". 

രാമായണത്തില്‍ ശ്രീരാമന്റെ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.  എത്ര വര്ഷം എവിടെ ആരുടെ കു‌ടെ താമസിച്ചാലും എന്റെ ഭര്‍ത്താവ് എന്നെ അവിസ്വസിക്കില്ല എന്നും തന്നെ പട്ടമഹര്‌ഷിയയി വാഴിക്കുമെന്നും  സീത  ഉറച്ചു വിശ്വസിച്ചിരുന്നു. പിന്നെ ഗര്‍ഭിണിയായ തന്നെ
ഉപേക്ഷിച്ചപ്പോള്‍  സീത ഇങ്ങിനെ  ചിന്തിച്ചുവോ ആവോ ........ വിശ്വാസം അതല്ല എല്ലാം..........

സ്ത്രീ അന്നും ഇന്നും  എന്നും അനുസരിക്കാന്‍ വേണ്ടി  മാത്രമുള്ള  ഒരു  വസ്തുവാണ് എന്നാണോ.....     പണ്ടുമുതലേ പുരുഷന്മാര്‍ക്ക് അങ്ങിനെയൊരു തോന്നല്‍ മനസ്സില്‍ ഉണ്ട് എന്നാല്‍ ഡല്‍ഹിയില്‍ കാലാവസ്ഥ മാറിയിരിക്കുന്നു  ഇവിടെ  പല പുരുഷകേസരികളും വീട്ടില്‍ എത്തിയാല്‍ പൂച്ചയാണ് കുഞ്ഞിപൂച്ച.    ഈ പൂച്ചകളെക്കുറിച്ച്   എന്റെ ഒരു കൂട്ടുകാരന്‌ പറഞ്ഞ കഥ  ഇപ്രകാരമാണ് .  

പണ്ട് കുറെയധികം പെണ്‍ക്കുട്ടികള്‍ നാട്ടില്‍നിന്നും ജോലിക്കായി ഡല്‍ഹിയില്‍ വന്നു.  ജോലി കിട്ടി കുറച്ചു പണമൊക്കെ കൈയില്‍ വന്നപ്പോള്‍ എടുപ്പിലും നടപ്പിലും സംസാരത്തിലും വസ്ത്രധാരണത്തിലും  ഒക്കെ ഒരു മാറ്റം വന്നു.  മാത്രമല്ല ഞാന്‍ ആരൊക്കയൊ ആണ് എന്ന ചിന്ത മനസ്സില്‍ ഉടലെടുക്കുകയും കണ്ണാടിയുടെ മുമ്പില്‍ നിന്ന്  ഞാനും സുന്ദരിയാണ് എന്ന് വിശ്വസിക്കുകയും വെറുതെ ചിരിക്കുകയും ചെയ്തു.      ആ വിശ്വാസം വളര്‌ന്നു വലുതാവുകയും
 അഹന്തയിലേക്ക് വഴിമാറുകയും ,  ഒരു ഡോക്ടറെയോ    എന്ജിനിയെരയോ അല്ലാതെ ഭാവി
വരാനായി മറ്റൊരാളെപ്പറ്റി ചിന്തിക്കുകപോലും    ചെയ്യില്ല   എന്ന് മനസ്സില്‍ ഉറച്ച തീരുമാനമെടുക്കുകയും
 ചെയ്തു.   വര്ഷം രണ്ടു മൂന്നു കഴിഞ്ഞപ്പോള്‍ ആ ഉറച്ച തീരുമാനത്തിന് ചെറിയ ഒരു ഇളക്കം തട്ടി. ഒരു മാനേജര്‍, ഓഫീസര്‍, ക്ലാര്‍ക്ക് ............   പിന്നെയും രണ്ടു വര്ഷം ....  മസിലുപിടുത്തം കുറച്ചു നല്ല ജൊലിയൊന്നുമില്ലങ്കിലും ആണായിപ്പിറന്ന ഓരോരുത്തരെ വേളികഴിച്ചു . ടെക്നോളജി
വളര്‍ന്നപ്പോള്‍ മിക്ക ഭര്‍ത്താക്കന്മാരുടേയും പണി പോയി.   ഭാര്യമാര്‌ക്കാണങ്കില്‌ പ്രതീക്ഷിക്കതത്ര
 ശമ്പളം കിട്ടാനും തുടങ്ങി.  ഇന്നത്തെ   അവസ്ഥ ഭയങ്കരമാണ് മീന്‍ മുള്ളിനുവേണ്ടി കാത്തു കിടക്കുന്ന
 കുഞ്ഞിപൂച്ചയെപ്പോലെ പാവം   ഭര്‍ത്താക്കന്മാര്‍  ജീവിക്കുന്നു....   എന്നങ്കിലും മോചനം ലഭിക്കും  എന്ന വിശ്വാസത്തോടെ .... പുരുഷ പീഡനം ആര് വിശ്വസിക്കാന്‍ ..... വിശ്വാസം അതല്ല എല്ലാം........ 

ഇന്നത്തെക്കാലത്ത് വിശ്വാസം പല വഴിക്കും മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  മരണത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഭയമാണോ എന്തോ.....  എന്തായാലും സ്റ്റീഫന്‍ പിര്യാനിക് എന്ന ഉക്രൈന്‍ കാരന്‍ പുതിയ ഒരു വിശ്വാസവുമായി രംഗത്തെത്തിയിരിക്കുന്നു. ശവപ്പെട്ടി ചികിത്സ.  എത്ര കടുത്ത ടെന്‍ഷന്‍ മാറ്റാനും, എത്ര കഠിന ജോലി ചെയ്ത ഷീണം മാറ്റാനും ഇതാ  ഒരു നിസ്സാര ചികിത്സ .  ഒരു പതിനഞ്ചു മിനിറ്റു ശവപെട്ടിയില്‌ കിടക്കു എല്ലാ ടെന്‍ഷനും പമ്പ കടക്കും എന്നാണ് സ്റ്റീഫന്റെ കണ്ടുപിടുത്തം.  മരണം ഒരു സത്യമാണ് എന്നിരിക്കെ ഒരാളും ആ സത്യത്തെപ്പറ്റി ചിന്തിക്കാതെ, എന്റെ എനിക്ക് എന്ന് മാത്രം ചിന്തിച്ച് ജീവിക്കുന്ന മനുഷ്യരെ ഒരു ശവപ്പെട്ടിയിലൂദെ സ്റ്റീഫന്‍  ഓര്‍മിപ്പിക്കുന്നു 'മനുഷ്യാ എന്നായാലും നീ ഇതില്‍ കിടക്കേണ്ടാവനാണ് പിന്നെ എന്തിനാണ് ടെന്‍ഷന്‍'.  

മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ ചെല്ലുമ്പോള്‍ എല്ലാ ശരീരാവയങ്ങളുമായി ചെന്നില്ലെങ്കില്‍ പുനര്‍ജന്മത്തില്‍ അംഗവൈകല്യമുള്ളവരായി ജനിക്കും എന്നൊരു വിശ്വാസം ഉണ്ട് എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.  അങ്ങിനെ ഏതെങ്കിലും ദൈവം പുനര്‍ജനിപ്പിക്കുമെങ്കില്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യുന്ന ഒരു മനുഷ്യനെ ഒരു നല്ല മനുഷ്യനായിതന്നെ ജനിപ്പിക്കും എന്ന്  എന്തുക്കൊണ്ട് വിശ്വസിക്കുന്നില്ല.  


ഡല്‍ഹിയില്‍ അന്മോള്‍ ജുനേജ എന്ന് പേരുള്ള ഒരു 21 കാരന്‍ അപകടത്തില്‍പ്പെട്ട്  മസ്തിഷ്ക്കമരണം സംഭവിച്ചു.  നല്ലവരായ വീട്ടുകാര്‍ അവന്റെ ഹൃദയവാല്‍വ് , പാന്‍ക്രിയാസ്, കോര്‍ണിയ, കരള്‍ തുടങ്ങി 34 അവയവങ്ങളാണ് ദാനം ചെയ്തത്.  ഇതിനായി വീട്ടുകാര്‍ തന്നെ മുന്‍കൈയെടുത്തു ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു.  വിശ്വാസം അതല്ല എല്ലാം.......

കേരളത്തിലെ അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കി എന്നിരിക്കട്ടെ, എന്നാലും ഭാവിയില്‍ അതിന്റെ സാദ്ധ്യത വളരെ വളരെ കുറച്ചു മാത്രമായിരിക്കും എന്ന് ഈയിടെ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

എഴുമാസത്തിനുള്ളില്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്ത്  വിറ്റഴിച്ചത് 13,001.09 കോടി രൂപയുടെ മദ്യം.  2011 മെയ്‌ മുതല്‍ 2012 നവംബര്‍ വരെയുള്ള കണക്കാണിത്.  ദാനം ചെയ്യാന്‍ മാത്രം ആരോഗ്യമുള്ള ഒരു അവയവവും ഭാവി തലമുറയില്‍ ഉണ്ടാകാന്‍ വഴിയില്ല.  കഷ്ടപ്പെട്ട് യാത്ര ചെയ്തു പൊങ്കാലയിട്ടു ഒരു സിറ്റി മുഴുവന്‍ സ്തംബിപ്പിക്കാമെങ്കില്‌ , വിധിയെന്ന് വിശ്വസിച്ചു കണ്ണീര്‍ പൊഴിക്കാതെ ഇതിനെതിരെ സഹോദരിമാരേ  ഉണരുവിന്‍...........  വിശ്വാസം അതല്ല എല്ലാം............





























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ